Showing posts with label mid. Show all posts
Showing posts with label mid. Show all posts

ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല -ഡോ. ഖറദാവി

Monday, March 28, 2011
0 comments


കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഡോ. യൂസുഫ് അല്‍ ഖറദാവി ഇന്നലെ നടത്തിയ ജുമുഅ ഖുതുബ ശ്രവിക്കാന്‍ 30 ലക്ഷംപേര്‍ ഒത്തുചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബ് ഭരണാധികാരികള്‍ തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവരുമായി സംവദിക്കാനും തയാറാവണമെന്ന് ഖര്‍ദാവി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉദിച്ചുയര്‍ന്ന പ്രഭാതത്തെ ആര്‍ക്കും പിറകോട്ട് പിടിച്ചുവലിക്കാനാവില്ല. ലോകം ഇന്ന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അറബ് ലോകത്ത് ഇതുവളരെ പ്രകടമാണ്. പ്രജകള്‍ക്ക് എതിരായി നില്‍ക്കലല്ല; മറിച്ച് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യപരമായ സംവാദത്തിന് അവസരമൊരുക്കലാണ് അഭികാമ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഈജിപ്തിന്റെ ഭരണനേതൃത്വം അടിമുടി മാറേണ്ടതുണ്ട്. സ്ഥാനമൊഴിയുന്നതിന് മുമ്പ് ഹുസ്‌നി മുബാറക് നിയോഗിച്ച മുഖങ്ങളാണ് ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത്. പട്ടാള ഭരണമല;്‌ള സിവില്‍ ഭരണമാണ് ഈജിപ്തില്‍ നിലവില്‍ വരേണ്ടത്. രാഷ്ട്രീയ തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്നും ഗസ്സ അതിര്‍ത്തിയിലെ റഫഹ കവാടം പൂര്‍ണമായും തുറന്നിടണമെന്നും ഖര്‍ദാവി ആവശ്യപ്പെട്ടു.

ഈജിപ്തില്‍ യാഥാര്‍ഥ്യമായ വിപ്ലവത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസികളും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ചരിത്രത്തില്‍ നടന്ന റുമേനിയന്‍, കുരിശുയുദ്ധ വേളകളില്‍ ഈജിപ്ഷ്യന്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെ പ്രതിരോധത്തിന് ത്യാഗം സഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള പുതിയ പോരാട്ടത്തിലും മുസ്‌ലികളും ക്രിസ്ത്യാനികളും സഹകരിച്ചു. ഈ വിജയത്തില്‍ എല്ലാ മതവിശ്വാസികളും നന്ദി സൂചകമായി ദൈവത്തിന് സാഷ്ടാംഗം ചെയ്യേണ്ടതുണ്ട്. സാഷ്ടാംഗം എല്ലാ മതത്തിലും അംഗീകരിക്കപ്പെട്ട ആരാധനയാണ്.

മുബാറക്കിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും ജമുഅക്ക് ശേഷം നടന്നു. ഈജിപ്തിലെ രണ്ട് ഔദ്യോഗിക ചാനലുകളും വിദേശ ചാനലുകളും ഖറദാവിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്തു. ജുമുഅക്ക് ശേഷം ദശലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനവും തഹ്‌രീര്‍ സ്‌ക്വയറില്‍ അരങ്ങേറി.



അറബ് ഭരണകൂടങ്ങള്‍ ജനാഭിലാഷത്തിന് വിലങ്ങുതടിയാകരുത്: ഖറദാവി
ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി അറബ് ഭരണകൂടങ്ങള്‍ നിലകൊള്ളരുതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ജനം മാറ്റം ആഗ്രഹിക്കുന്നു. അവരുടെ അഭിലാഷങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണം. ചരിത്രത്തെ പിറകോട്ടുവലിക്കാന്‍ ശ്രമിക്കരുതെന്ന് ഈജിപ്തിലെ 'വിമോചന ചത്വര'ത്തില്‍ ഇന്നലെ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണം. ഈജിപ്ത് സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമായതുപോലെ, ഫലസ്തീനിലെ ഖുദ്‌സ് വിമോചിക്കപ്പെട്ട് അല്‍അഖ്‌സാ പള്ളിയില്‍ നമസ്‌കരിക്കാനും ഖുതുബഃ നിര്‍വഹിക്കാനും മോഹമുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ഖറദാവി പറഞ്ഞു. മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണം. മുബാറക് രൂപവത്കരിച്ച സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കണമെന്നും ഖറദാവി ആവശ്യപ്പെട്ടു. സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്ന് അദ്ദേഹം പ്രക്ഷോഭകരെ ആഹ്വാനം ചെയ്തു. ഭരണാധികാരികളാല്‍ കൊള്ളയടിക്കപ്പെട്ട രാജ്യത്തിന്റെ സ്വത്ത് തിരിച്ചുപിടിക്കണം.

അനിതരസാധാരണമായ വിപ്ലവം നയിച്ച യുവാക്കളെ അഭിനന്ദിച്ചാണ് ഖറദാവി പ്രഭാഷണം ആരംഭിച്ചത്. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭം. അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയം കൂടിയാണിത്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യത്തിന്റെ അസാധാരണമായ ചിത്രമാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ദൃശ്യമായത്. ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ആദ്യം പ്രക്ഷോഭത്തെ തള്ളിപ്പറയുകയും നില്‍ക്കക്കള്ളിയില്ലാതെ കൂടെച്ചേരുകയും ചെയ്ത കപടന്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖറദാവി പറഞ്ഞു. 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചത്വരം' എന്ന് പുനഃനാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'വിജയ വെള്ളി'യായി ഈജിപ്ത് ആചരിച്ച ഇന്നലെ, ഖറദാവിയുടെ പ്രഭാഷണം ആവേശത്തോടെയാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. ഈജിപ്ഷ്യന്‍ ടി.വി ചാനല്‍ അടക്കം നിരവധി അറബ് ചാനലുകള്‍ ഖുതുബയും നമസ്‌കാരവും തല്‍സമയം സംപ്രേഷണം ചെയ്തു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്്. ഖത്തരി പൗരത്വമുള്ള അദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം.



http://www.madhyamam.com/news/49526/110219
http://www.madhyamam.com/news/49525/110219
Read more »

ധാര്‍മികതക്ക് ജനപിന്തുണയില്ല?

Sunday, March 27, 2011
0 comments

"പ്രഫ. ജോസഫിന്റെ കൈ വെട്ടിയത് ഏതാനും മുസ്ലിം ചെറുപ്പക്കാരാണ്. അവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. അവര്‍ പ്രതിനിധീകരിക്കുന്നത് മതതീവ്രവാദത്തെയാണ്. അതായത് മുസ്ലിംകള്‍ക്കിടയില്‍ തീവ്രവാദോന്മുഖമായ ഒരു ധാര നിലവിലുണ്ട്. എന്നാല്‍ ഈ ധാര മാത്രമാണോ മുസ്ലിംകള്‍? കൈപ്പത്തി വെട്ടിമാറ്റപ്പെട്ട് ആശുപത്രിയില്‍ കിടന്ന പ്രഫ. ജോസഫിന് രക്തം ദാനം ചെയ്തത് മുസ്ലിം രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ പ്രാതിനിധ്യമവകാശപ്പെടുന്ന സോളിഡാരിറ്റിക്കാരാണ്.....

ഒരേ ദര്‍ശനത്തിന്റെ പ്രയോഗത്തില്‍ തികച്ചും വ്യത്യസ്തമായ ശൈലികളാണ് ഇരു കൂട്ടരുടേതും. കൈ വെട്ടുകയും വെട്ടേറ്റ ആള്‍ക്ക് രക്തദാനം നടത്തുകയും ചെയ്യുന്ന നേര്‍ വിപരീതങ്ങള്‍. ഈ രണ്ട് വിപരീതങ്ങളും തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരതമ്യേന മുസ്ലിം പിന്തുണ കൂടുതല്‍ ലഭിച്ചത് മത സൌഹാര്‍ദം കൊട്ടിഘോഷിക്കുന്നവര്‍ക്കല്ല. തീവ്രവാദം ആരോപിക്കപ്പെടുന്നവര്‍ക്കാണ്'' (എ.പി കുഞ്ഞാമു, പച്ചക്കുതിര മാസിക).

മുസ്ലിം പൊതുബോധത്തില്‍ അടങ്ങിയിട്ടുള്ളത് തികഞ്ഞ സാമുദായികതയും വൈകാരികതയുമാണെന്നത് ഒരു യാഥാര്‍ഥ്യമല്ലേ? ധാര്‍മികതയും മൂല്യബോധവുമെല്ലാം അതിന്റെ മുമ്പില്‍ നിഷ്ഫലമാകുന്നു. നേരും നെറിയും രാഷ്ട്രീയത്തില്‍ ആവശ്യമല്ലെന്ന് കരുതുന്ന ഒരു സമൂഹത്തെ മാറ്റിപ്പണിയുക എളുപ്പമാണോ?

ചരിത്രത്തില്‍നിന്നും അനുഭവത്തില്‍നിന്നും ഒരു പാഠവും പഠിക്കാതെയോ പഠിച്ച പാഠം നിരാകരിച്ചുകൊണ്ടോ ആണ് ഇത്തരം വാദഗതികള്‍. ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും നാരായ വേര് സാമുദായികാടിസ്ഥാനത്തിലെ ദ്വിരാഷ്ട്ര സിദ്ധാന്തവും തദ്ഫലമായ ഇന്ത്യാ വിഭജനവുമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെയും അറിയാം. എന്നും കുറ്റബോധത്തോടെ, ഏകീകൃത നേതൃത്വമോ മാര്‍ഗദര്‍ശനമോ ഇല്ലാതെ ശിഥിലരും ദുര്‍ബലരുമായി കഴിയേണ്ടിവന്നു ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം. പക്ഷേ, തികച്ചും വൈകാരികവും വര്‍ഗീയവുമായ പ്രചാരണങ്ങളില്‍ അഭിരമിച്ച ഇന്ത്യന്‍ മുസ്ലിംകളിലെ മഹാഭൂരിപക്ഷവും പാകിസ്താന്‍വാദത്തെ പിന്താങ്ങിയപ്പോള്‍ മൌലാനാ അബുല്‍ കലാം ആസാദ് മുതല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെയുള്ള പക്വമതികള്‍ അത്യന്തം വിനാശകരമായ ഭവിഷ്യത്തിനെ പറ്റി സമുദായത്തെ ആവുംപടി ബോധവത്കരിച്ചിരുന്നു. പക്ഷേ, ന്യൂനാല്‍ ന്യൂനപക്ഷം മാത്രമാണ് അവരോടൊപ്പം നിന്നത്. അന്ന് ആസാദിനും മുഹമ്മദ് അബ്ദുര്‍റഹ്മാനും തെറ്റു പറ്റിയെന്നും ജിന്നാ സാഹിബ് ചെയ്തതാണ് ശരിയെന്നും ഇന്നീ ഉപദേശികള്‍ വാദിക്കുമോ? വൈകാരിക പ്രചാരണങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് ആളെക്കൂട്ടാന്‍ കഴിഞ്ഞേക്കും. അതുകൊണ്ട് സത്യവും അവരെ കൂടെയാണെന്ന് വരുന്നില്ല.

പ്രഫസര്‍ ജോസഫിന്റെ കൈവെട്ടിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് തുടക്കത്തില്‍ തലയൂരാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട്, ഒടുവില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് വോട്ടാക്കി മാറ്റാനാണ് മിനക്കെട്ടത്. അതുകൊണ്ട് മാത്രമല്ല യു.ഡി.എഫുമായുള്ള പരോക്ഷ ധാരണയുടെ കൂടി ഫലമായി ഏതാനും വാര്‍ഡുകളില്‍ എസ്.ഡി.പി.ഐക്ക് ജയിക്കാനും സാധിച്ചു. അതുകൊണ്ട് മേലില്‍ മത സൌഹാര്‍ദം വേണ്ടതില്ല, തീവ്രവാദമാണ് ശരി എന്ന തെറ്റായ പാഠം പഠിക്കാന്‍ സോളിഡാരിറ്റിയോ ജമാഅത്തെ ഇസ്ലാമിയോ ഏതായാലും തയാറില്ല. തീവ്രവാദത്തെ നഖശിഖാന്തം എതിര്‍ത്തും സാമുദായിക സൌഹാര്‍ദം പരമാവധി ഉയര്‍ത്തിപ്പിടിച്ചും കിട്ടുന്ന ജനപിന്തുണ മതി ഇസ്ലാമിക പ്രസ്ഥാനത്തിന്. സത്യവും നീതിയും ധര്‍മവും സമാധാനവും മുറുകെ പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്, നൂറ്റാണ്ടുകളായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും വഴിപിഴപ്പിക്കപ്പെടുകയും ചെയ്ത സമൂഹത്തെ അത്രയെളുപ്പം മാറ്റിയെടുക്കാനാവില്ലെന്നത് ശരിയാണ്. ചിലപ്പോള്‍ സത്യത്തിന്റെ പോരാളികള്‍ ഭൌതികമായി പരാജയത്തിന്റെ പടുകുഴിയില്‍ വീഴുന്നതും ചരിത്രത്തില്‍ അപരിചിതമല്ല. എന്നാലും സഹനസമരം തുടരുകയല്ലാതെ മറ്റു വഴിയില്ല
Read more »

ആള്‍ദൈവത്തിനും ഖുര്‍ആന്‍ തെളിവ്?

0 comments

"നിങ്ങളില്‍ ചിലര്‍ ഞാന്‍ ദൈവമെന്ന് പ്രഖ്യാപിക്കുന്നതായി ഉദ്ധരിക്കുന്നുണ്ട്. പക്ഷേ ആ ഉദ്ധരണി പൂര്‍ണമല്ല. നിങ്ങള്‍ ഓരോരുത്തരും ദൈവമാണ്. നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം, ഞാന്‍ ദൈവമാണെന്നുള്ളത് ഞാന്‍ അറിയുന്നു. നിങ്ങള്‍ അത് ഇനിയും അറിയുന്നില്ല.'' ഈ വാക്കുകള്‍ മാതാ അമൃതാനന്ദമയിയുടേതാണ്. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിന് സമാനമായ തെളിവാണ് അമ്മയുടെ ഈ വാക്കുകളെന്ന് അമ്മ ഭക്തനായ ഒരു മുസ്ലിം നാമധാരി സമര്‍ഥിക്കുന്നു (സി.എ കരീം, മാതൃഭൂമി). പ്രതികരണം?

'പറയുക അവന്‍, അല്ലാഹു ഒരുവനാകുന്നു. അവന്‍ സന്താനോല്‍പാദനം നടത്തിയിട്ടില്ല, സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഉണ്ടായിട്ടില്ല' എന്നതാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ദൈവസങ്കല്‍പത്തിന്റെ ആകെത്തുക. ഒരമ്മയുടെയും അഛന്റെയും മകനോ മകളോ ആയി ഭൂമിയില്‍ പിറന്ന ഒരാളും ദൈവമാകില്ലെന്ന് വ്യക്തമാവാന്‍ ഇതില്‍പരം തെളിവുകള്‍ വേണ്ട. അതിനാല്‍ മനുഷ്യപുത്രിയായി ജനിച്ച സുധാമണി ആര് എങ്ങനെ വ്യാഖ്യാനിച്ചാലും, സ്വയം എന്തൊക്കെ അവകാശപ്പെട്ടാലും ഖുര്‍ആന്റെ കണ്ണില്‍ ദൈവമല്ല എന്ന് കട്ടായം. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി അല്ലാഹു സൃഷ്ടിച്ചത് ആദം എന്ന മനുഷ്യനെയാണ്. ആ മനുഷ്യനില്‍നിന്ന് തന്റെ ഇണയെയും ആ ദമ്പതികളില്‍ നിന്നായി മറ്റെല്ലാ മനുഷ്യരെയും ദൈവം സൃഷ്ടിച്ചു. അവര്‍ ശരിയും തെറ്റും, ഓര്‍മയും മറവിയും പറ്റാവുന്ന സൃഷ്ടികളാണെന്ന് തെളിയിക്കുന്ന ഒന്നാമത്തെ സംഭവമാണ് പിശാചിന്റെ ദുര്‍ബോധനത്തിനിരയായി വിലക്കപ്പെട്ട കനി ആദം ഭക്ഷിച്ചത്. മനുഷ്യന് തന്റെ വിശ്വാസവും കര്‍മവും വഴി മാലാഖമാരേക്കാള്‍ ഉയരാം, അത് രണ്ടും വഴി മൃഗങ്ങളേക്കാള്‍ അധഃപതിക്കുകയും ചെയ്യാം. പക്ഷേ, ദിവ്യത്വം മാത്രം ഒരു മനുഷ്യനും വിധിച്ചിട്ടില്ല.
Read more »

മാധ്യമം ഹെല്‍ത്ത്കെയര്‍ പ്രോഗ്രാം

0 comments

ശബ്ദമില്ലാത്തവരുടെ ശബ്ദവും പ്രാന്തവത്കൃത സമൂഹങ്ങളുടെ ജിഹ്വയും ജനപക്ഷപോരാളിയുമായി പ്രയാണമാരംഭിച്ച മാധ്യമം പീഡിത ലക്ഷങ്ങളുടെ കണ്ണീരൊപ്പാന്‍ നടപ്പിലാക്കിയ പ്രായോഗിക കാല്‍വെയ്പ്പാണ് മാധ്യമം ഹെല്‍ത്ത്കെയര്‍ പ്രോഗ്രാം.

സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ ബാഹുലൃത്തിനിടയിലും മാരകരോഗങ്ങളാല്‍ മരണത്തോട് മല്ലടിക്കുന്ന പാവങ്ങള്‍ക്ക് സാന്ത്വനമായി 2001 ഒക്ടോബറിലാണ് തുടക്കം കുറിക്കുന്നത്. ഉദാരമതികളുടെ പങ്കാളിത്തത്തോടെ , അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം, വൃക്കത്തകരാറ് പോലുള്ള രോഗങ്ങള്‍ ബാധിച്ച നിര്‍ധനരുടെ അപേക്ഷ സ്വീകരിച്ച്, സേവന സന്നദ്ധരായ ഡോക്ടര്‍മാരുടെ സൂക്ഷമപരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സ ലഭൃമാക്കാനും ചെലവുകളില്‍ പങ്കുവഹിക്കാനും നാളിതുവരെ നടത്തിയ വൃവസ്ഥാപിത യത്നം ആയിരങ്ങള്‍ക്ക് രോഗശാന്തിയും ആശ്വാസം നല്‍കുവാനും സാധിച്ചു.

സന്ദര്‍ശിക്കുക..http://www.santhwanam.org
Read more »
 

Categories

TEST BLOG LOGO

Recently Commented

Recently Added

MOST RECENT

മന്‍മോഹന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ജൂലിയന്‍ അസാന്‍ജ്

Blog Archive

About Us

© 2010 test Design by Dzignine
In Collaboration with Edde SandsPingLebanese Girls