Read more »
മരുഭൂമിയില്‍ അടുക്കള തോട്ടമൊരുക്കി അസീസ്
Posted by
Unknown
അബൂദബി: പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും പച്ചക്കറി നട്ടുവളര്‍ത്തി ശ്രദ്ധേയനാവുകയാണ് ഈ മലയാളി യുവാവ്.
മലപ്പുറം വേങ്ങര സ്വദേശി കിളിനക്കോട് സ്വദേശി ഒ.പി. അബ്ദുല്‍ അസീസാണ് അബൂദബിയില്‍ പച്ചക്കറി കൃഷി നടത്തുന്നത്.
'അഡ്മ'യില്‍ ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുല്‍ അസീസ് ജോലിക്ക് ശേഷം ലഭ്യമാകുന്ന ഒഴിവുവേളകളിലാണ് കൃഷിയിടം പരിപാലിക്കാന്‍ സമയം കണ്ടെത്തുന്നത്. താമസസ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഒഴിഞ്ഞ സ്ഥലത്താണ് അസീസിന്റെ അടുക്കള തോട്ടം. കപ്പ, ചെരങ്ങ, മത്തങ്ങ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ഒരു ചെടിയില്‍നിന്ന് അഞ്ചുകിലോ വരെ തൂക്കമുള്ള കപ്പ ലഭിക്കുന്നുണ്ട്. ഇവിടെയുണ്ടായ 15 കിലോ തൂക്കമുള്ള മത്തങ്ങ കൗതുക കാഴ്ചയാകുന്നു. കപ്പ, വാഴ, നെല്ല് എന്നിവ സുലഭമായി കൃഷി ചെയ്തിരുന്ന തന്റെ പിതാവ് പരേതനായ ഒ.പി. ഉമ്മര്‍ ഹാജിയില്‍ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് അബ്ദുല്‍ അസീസ് പറയുന്നു.
മലപ്പുറം വേങ്ങര സ്വദേശി കിളിനക്കോട് സ്വദേശി ഒ.പി. അബ്ദുല്‍ അസീസാണ് അബൂദബിയില്‍ പച്ചക്കറി കൃഷി നടത്തുന്നത്.
'അഡ്മ'യില്‍ ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുല്‍ അസീസ് ജോലിക്ക് ശേഷം ലഭ്യമാകുന്ന ഒഴിവുവേളകളിലാണ് കൃഷിയിടം പരിപാലിക്കാന്‍ സമയം കണ്ടെത്തുന്നത്. താമസസ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഒഴിഞ്ഞ സ്ഥലത്താണ് അസീസിന്റെ അടുക്കള തോട്ടം. കപ്പ, ചെരങ്ങ, മത്തങ്ങ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ഒരു ചെടിയില്‍നിന്ന് അഞ്ചുകിലോ വരെ തൂക്കമുള്ള കപ്പ ലഭിക്കുന്നുണ്ട്. ഇവിടെയുണ്ടായ 15 കിലോ തൂക്കമുള്ള മത്തങ്ങ കൗതുക കാഴ്ചയാകുന്നു. കപ്പ, വാഴ, നെല്ല് എന്നിവ സുലഭമായി കൃഷി ചെയ്തിരുന്ന തന്റെ പിതാവ് പരേതനായ ഒ.പി. ഉമ്മര്‍ ഹാജിയില്‍ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് അബ്ദുല്‍ അസീസ് പറയുന്നു.
റാസല്‍ഖൈമയില്‍ യൂത്ത് ഇന്ത്യ കായിക മല്‍സരം
Posted by
Unknown
റാസല്‍ഖൈമ: ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി എമിറേറ്റില്‍ യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കായിക മല്‍സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഏപ്രില്‍ ഒന്നിന് സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ ഐ.സി.സി, യൂത്ത് ഇന്ത്യ, ടീന്‍സ് ഇന്ത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഷോട്ട്പുട്ട്, നടത്തം, ഓട്ടം തുടങ്ങി വിവിധയിനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും.
രാവിലെ ഏഴിന് ആരംഭിക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 6.30ന് സ്‌കോളേഴ്‌സ് സ്‌കൂളിലെത്തണമെന്ന് റാക് യൂത്ത് ഇന്ത്യ ട്രാക്്‌ഫോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മൊയ്തീന്‍കുട്ടി അറിയിച്ചു.
യു.എ.ഇ തലത്തില്‍ യൂത്ത് ഇന്ത്യ പ്രഖ്യാപിച്ച ജനസേവന കാമ്പയിന്റെ എമിറേറ്റ് തല ഉദ്ഘാടനവും അന്ന് രാവിലെ 10ന് സ്‌കോളേഴ്‌സ് സ്‌കൂളില്‍ നടക്കുമെന്ന് റാക് യൂത്ത് ഇന്ത്യ പ്രസിഡന്റ് അറഫാത്ത് അറിയിച്ചു. ഐ.സി.സി പ്രസിഡന്റ് എന്‍ജിനീയര്‍ കമാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും
Read more »
ഏപ്രില്‍ ഒന്നിന് സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ ഐ.സി.സി, യൂത്ത് ഇന്ത്യ, ടീന്‍സ് ഇന്ത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഷോട്ട്പുട്ട്, നടത്തം, ഓട്ടം തുടങ്ങി വിവിധയിനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും.
രാവിലെ ഏഴിന് ആരംഭിക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 6.30ന് സ്‌കോളേഴ്‌സ് സ്‌കൂളിലെത്തണമെന്ന് റാക് യൂത്ത് ഇന്ത്യ ട്രാക്്‌ഫോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മൊയ്തീന്‍കുട്ടി അറിയിച്ചു.
യു.എ.ഇ തലത്തില്‍ യൂത്ത് ഇന്ത്യ പ്രഖ്യാപിച്ച ജനസേവന കാമ്പയിന്റെ എമിറേറ്റ് തല ഉദ്ഘാടനവും അന്ന് രാവിലെ 10ന് സ്‌കോളേഴ്‌സ് സ്‌കൂളില്‍ നടക്കുമെന്ന് റാക് യൂത്ത് ഇന്ത്യ പ്രസിഡന്റ് അറഫാത്ത് അറിയിച്ചു. ഐ.സി.സി പ്രസിഡന്റ് എന്‍ജിനീയര്‍ കമാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും
ജമാഅത്തിനോടുളള നിലപാടില്‍ മാറ്റമില്ല - മുസ്‌ലീംഗ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീര്‍
Posted by
Unknown
കോഴിക്കോട്: എസ്.ഡി.പി.ഐ, ജമാഅത്തെ ഉസ്‌ലാമി തുടങ്ങിയവരോട് വ്യക്തിപരമായി വോട്ട് ചോദിക്കുമെങ്കിലും അവരെപറ്റിയുളള നിലപാട് പഴയതു തന്നെയാണെന്ന് മുസ്‌ലീംഗ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീര്‍. കോഴിക്കോട് പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രസ്ഥാനങ്ങളുടെ നയങ്ങളെയും അവര്‍ക്ക് നിയമ സാധുത നല്‍കുന്നതിനെയുമാണ് എതിര്‍ത്തത്. വ്യക്തിയോട് വോട്ട് ചോദിക്കുമ്പോള്‍ അയാളുടെ സംഘടന എതെന്ന് ചോദിക്കാന്‍ പറ്റില്ല.
ഐസ്‌ക്രീം കേസില്‍ ജനങ്ങളുടെ മുമ്പില്‍ തുറന്ന് പറഞ്ഞ് ചര്‍ച്ച ചെയ്ത് ശേഷമാണ് പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയാക്കിയത്. ഇന്ത്യവിഷന്റെ കാര്യത്തില്‍ പെട്ടന്ന് ഒഴിയുന്നതിനുളള സാങ്കേതിക പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രസ്ഥാനങ്ങളുടെ നയങ്ങളെയും അവര്‍ക്ക് നിയമ സാധുത നല്‍കുന്നതിനെയുമാണ് എതിര്‍ത്തത്. വ്യക്തിയോട് വോട്ട് ചോദിക്കുമ്പോള്‍ അയാളുടെ സംഘടന എതെന്ന് ചോദിക്കാന്‍ പറ്റില്ല.
ഐസ്‌ക്രീം കേസില്‍ ജനങ്ങളുടെ മുമ്പില്‍ തുറന്ന് പറഞ്ഞ് ചര്‍ച്ച ചെയ്ത് ശേഷമാണ് പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയാക്കിയത്. ഇന്ത്യവിഷന്റെ കാര്യത്തില്‍ പെട്ടന്ന് ഒഴിയുന്നതിനുളള സാങ്കേതിക പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസുകളിലേക്ക് നീളുന്ന ലഹരി സവാരികള്‍
Posted by
Unknown
കൊച്ചിയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് 'ശരീരവേദന'. 'വേദന' മാറാന്‍ പ്രത്യേക വേദനസംഹാരി വേണം. ഒരു ആംപ്യൂളിന് 300 രൂപ വിലയുള്ളതാണ് ഈ 'സംഹാരി'. വിദഗ്ധ ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു മാത്രം നിര്‍ദേശിക്കുന്ന മരുന്നാണിത്. സാധാരണക്കാര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍പോലും മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ഈ മരുന്ന് കിട്ടില്ല. ആശുപത്രികള്‍വഴി രോഗികള്‍ക്ക് നേരിട്ട് മാത്രമാണ് മരുന്ന് ലഭ്യമാവുക. പക്ഷേ, കോളജ് വാതുക്കല്‍ സുലഭമാണ് ഈ മരുന്ന്. ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ തൃക്കാക്കര സ്വദേശി സുധീറാണ് കോളജിന്റെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നത്.
വന്‍കിട മെഡിക്കല്‍ സ്‌റ്റോറില്‍പോലും സൂക്ഷിക്കാത്തത്ര ശേഖരമാണ് ഇയാള്‍ കരുതിവെച്ചിരുന്നത്. ഒടുവില്‍ പിടിവീണു. രഹസ്യവിവരമനുസരിച്ച് എറണാകുളം ഷാഡോ പൊലീസാണ് ഇയാളെ കുടുക്കിയത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്നത് 500 ആംപ്യൂള്‍ മരുന്ന്! ഒന്നരലക്ഷം രൂപ വിലവരും ഇതിന്.
നഗരത്തിലെതന്നെ മറ്റൊരു പ്രമുഖ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഇഷ്ടമുള്ള പേരാണ് 'സദ്ദാം'. ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനല്ല; തൃക്കാക്കരയിലെ സദ്ദാം. പേരുകേട്ട മയക്കുമരുന്ന് കച്ചവടക്കാരനാണ് ഇയാള്‍. ഇടക്കിടെ പൊലീസിന്റെ പിടിയിലാകും. താമസിയാതെ ജാമ്യത്തിലിറങ്ങി സദ്ദാം വീണ്ടും ഭരണം തുടങ്ങും. ഇയാളുടെ മൊബൈല്‍ നമ്പര്‍ പൊലീസിലെ ചിലരുടെ പക്കലുമുണ്ട്. നഗരത്തിലേക്ക് കഞ്ചാവ് എത്തിയെന്നറിഞ്ഞാല്‍ പൊലീസ് ഇയാളെ വിളിക്കും.
എതിരാളിക്ക് എത്തുന്ന കഞ്ചാവ് ആര്, എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് 'സദ്ദാ'മിന് കൃത്യമായി അറിയാം. വൈകുന്നേരത്തിനകം ആള്‍ പിടിയിലാവും. എതിരാളികളും ഇതേ അടവ് പ്രയോഗിക്കുന്നതോടെ ഇടക്കിടെ സദ്ദാമും പിടിയിലാകും. പുറത്തിറങ്ങിയാല്‍ സദ്ദാം വീണ്ടും പഴയ തൊഴിലിലെത്തും. 'ഏഴാം വയസ്സില്‍ കഞ്ചാവ് വലിച്ചുതുടങ്ങിയ തനിക്ക് ഈ രംഗം വിടാനാകില്ല' എന്നാണ് പൊലീസിന് ഇയാള്‍ നല്‍കുന്ന വിശദീകരണം.
കോളജുകള്‍ മാത്രം കേന്ദ്രീകരിച്ച് 'സര്‍വീസ്' നടത്തുന്ന ചില ഓട്ടോറിക്ഷകളുമുണ്ട് എറണാകുളത്ത്. ലഹരിയുടെ ലോകത്തേക്ക് വഴിയൊരുക്കുകയാണ് ഇവ. കഴിഞ്ഞ മാസങ്ങളില്‍ നഗരത്തില്‍ പിടിയിലായത് ഇത്തരത്തിലുള്ള അഞ്ച് ഓട്ടോറിക്ഷകളാണ്. ഓട്ടോറിക്ഷകളുടെ എന്‍ജിന്‍ ഭാഗങ്ങളില്‍ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചില പ്രത്യേക ഓട്ടോറിക്ഷകളില്‍ മാത്രം ചില വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തിയത്. പുലര്‍ച്ചെ അഞ്ചരക്ക് മാത്രം കഞ്ചാവ് കച്ചവടം നടത്തുന്ന പെട്ടി ഓട്ടോക്കാരനും നഗരത്തിലുണ്ട്.
ഒരു കിലോ കഞ്ചാവ് കൈവശംവെച്ചതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. കുറഞ്ഞ അളവിലാണെങ്കില്‍ ലഘുവായ ശിക്ഷയേ ലഭിക്കൂ. അതിനാല്‍ത്തന്നെ, പയറ്റിത്തെളിഞ്ഞ കഞ്ചാവ് കച്ചവടക്കാരെല്ലാം പരമാവധി നൂറ് ഗ്രാം വരുന്ന നാലോ അഞ്ചോ പൊതി കഞ്ചാവ് മാത്രമാണ് കൈവശംവെക്കുക. സ്വന്തം വീട്ടിലും ഇവര്‍ മയക്കുമരുന്ന് സൂക്ഷിക്കില്ല. വെളിമ്പറമ്പുകളിലെ ചവറുകൂനകളും മറ്റുമാണ് 'ഗോഡൗണ്‍'. നഗരത്തിലെ സെമിത്തേരിക്കുള്ളില്‍ ചെറിയ കുഴി കുഴിച്ച് കഞ്ചാവ് സൂക്ഷിച്ച വിരുതനുമുണ്ട് കൂട്ടത്തില്‍. പിടിവീണാലും കുറഞ്ഞ അളവിലുള്ള കഞ്ചാവ് മാത്രമാകും ഇവരുടെ കൈയിലുണ്ടാവുക. ലഘുവായ ശിക്ഷ ഏറ്റുവാങ്ങി താമസിയാതെ ഇവര്‍ വീണ്ടും രംഗത്തിറങ്ങും. കഞ്ചാവ് കച്ചവടത്തിലെ ലാഭം അറിഞ്ഞവര്‍ ഈ രംഗം വിടാന്‍ മടിക്കുമെന്ന് പൊലീസും പറയുന്നു. ഗുണനിലവാരമനുസരിച്ച് കിലോക്ക് ആറായിരം മുതല്‍ എണ്ണായിരം രൂപവരെ വിലക്കാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുക. 50 രൂപ, 100 രൂപ, 200 രൂപ പാക്കറ്റുകളാക്കി വില്‍ക്കുമ്പോള്‍ കിലോക്ക് 20,000 രൂപ വരെ ലഭിക്കും. വിലയുടെ പലമടങ്ങ് ലാഭം. 500 രൂപയുടെ പൊതിയാക്കി സമ്പന്നരായ വിദ്യാര്‍ഥികള്‍ക്കു മാത്രം കച്ചവടം നടത്തുന്ന സ്‌പെഷലിസ്റ്റും നഗരത്തിലെ കച്ചവടക്കാരുടെ കൂട്ടത്തിലുണ്ട്.
ആളൊഴിഞ്ഞ, ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടമാണ് മയക്കുമരുന്ന് സൂക്ഷിക്കാനുള്ള സുരക്ഷിത കേന്ദ്രമെന്ന് കരുതിയാല്‍ തെറ്റി. കഴിഞ്ഞമാസം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മൂന്ന് ചാക്ക് കഞ്ചാവാണ് ഒറ്റദിവസം പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ദിവസങ്ങളായി കിടന്നിരുന്ന കഞ്ചാവാണ് പിടിയിലായത്. അതും ഗന്ധം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരിലൊരാള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന്. തൊട്ടടുത്ത ദിവസം പ്ലാറ്റ്‌ഫോമില്‍ പരിശോധന നടത്തിയപ്പോഴും കിട്ടി ഒരു ചാക്ക് കഞ്ചാവ്. റെയില്‍വേ പ്ലാറ്റ്‌ഫോം തന്നെ ഗോഡൗണാക്കിയ കഞ്ചാവുകച്ചവടക്കാരുടെ ബുദ്ധിക്കുമുന്നില്‍ പൊലീസുകാര്‍ നമിച്ചുപോയി!
നിയന്ത്രണത്തിന്റെ ഗതി ഇങ്ങനെ
==================================
കൊച്ചി നഗരത്തിലെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ട വിഭാഗമാണ് നാര്‍കോട്ടിക് സെല്‍. ഈ വിഭാഗത്തിലേക്ക് ഒരു വിവരം കൈമാറാന്‍ ഫോണ്‍ നമ്പറും അന്വേഷിച്ച് സിറ്റി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അവിടെനിന്ന് കിട്ടിയ വിവരം ഇങ്ങനെ:
'നാര്‍കോട്ടിക് സെല്ലിന് ലാന്‍ഡ് ലൈന്‍ ഇല്ല; ഓഫിസില്‍ സൂക്ഷിക്കുന്ന ഒരു മൊബൈല്‍ നമ്പറുണ്ട്. അത് തരാം- 9447236175'.
ആ നമ്പറിലേക്ക് നിരന്തരം വിളിച്ചു. 'താങ്കള്‍ വിളിക്കുന്ന നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്' എന്ന കിളിനാദം മാത്രം. സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണിലേക്ക് വിളിച്ച് മടുത്തപ്പോള്‍, കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. 'നാര്‍കോട്ടിക് സെല്ലിന് ലാന്‍ഡ് ലൈന്‍ ഉണ്ടല്ലോ; നമ്പര്‍ തരാം എന്നായിരുന്ന മറുപടി. നമ്പര്‍ തന്നു; 2524440. ഭാഗ്യം, വിളിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ ആരോ ഫോണ്‍ എടുത്തു. ഒറ്റശ്വാസത്തില്‍ വിവരം പറഞ്ഞു. മറുപടിയായിരുന്നു രസകരം 'അയ്യോ അത് ഇവിടെ പറയുന്നത് എന്തിനാ? ഇത് കാര്‍ഷിക വികസന ബാങ്കാണ്'. നാര്‍കോട്ടിക് സെല്ലിന്റെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പര്‍ കാര്‍ഷിക വികസന ബാങ്കിന്‍േറതാണ്. നാര്‍കോട്ടിക് സെല്ലാണ് എന്ന ധാരണയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ഫോണ്‍ വരാറുണ്ടെന്ന് കാര്‍ഷിക വികസന ബാങ്കുകാര്‍ പറയുന്നു. മയക്കുമരുന്ന് വില്‍പന സംബന്ധിച്ച് രഹസ്യവിവരം കൈമാറാന്‍ വിളിക്കുന്നവര്‍ കുഴഞ്ഞതുതന്നെ. യഥാര്‍ഥ നമ്പര്‍ 0484 2535131.
ഈവര്‍ഷം ഇതുവരെ എറണാകുളം നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ വിശദാംശങ്ങള്‍.
2010 ജനുവരി: പിടികൂടിയത് ഒന്നേകാല്‍ കിലോ കഞ്ചാവ്; 1744 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- ഒമ്പത്, പിടിയിലായത്- ഒമ്പതുപേര്‍.
2010 ഫെബ്രുവരി: പിടികൂടിയത് 2.14 കിലോ കഞ്ചാവ്; 479 ആംപ്യൂള്‍ മയക്കുമരുന്ന്.
2010 മാര്‍ച്ച്: പിടികൂടിയത് 977 ഗ്രാം കഞ്ചാവ്; 107 ആംപ്യൂള്‍ മയക്കുമരുന്ന്.
2010 ഏപ്രില്‍: പിടികൂടിയത് 1.996 കിലോ കഞ്ചാവ്; 245 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- ഒമ്പത്.
2010 മേയ്: പിടികൂടിയത് 6.274 കിലോ കഞ്ചാവ്; 60 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- 16.
2010 ജൂണ്‍: പിടികൂടിയത് 8.745 കിലോ കഞ്ചാവ്. 25 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- മൂന്ന്.
2010 ജൂലൈ: പിടികൂടിയത് 1.92 കിലോ കഞ്ചാവ്; 280 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്തത്- 23 കേസുകള്‍.
(റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്ന് റെയില്‍വേ പൊലീസ് പിടികൂടിയ കഞ്ചാവുശേഖരം ഇതിന് പുറമെ)
നിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യംനിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം
Posted by
Unknown
ഇന്ത്യയിലെ പല പ്രധാന സംസ്ഥാനങ്ങളിലെയും നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലെന്നും ചിലേടങ്ങളില്‍ നാമമാത്ര പ്രാതിനിധ്യം മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സംവരണം ഏര്‍പ്പെടുത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് കഴിഞ്ഞദിവസം ലോക്‌സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട 14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ ഒരേയൊരു മുസ്‌ലിം എം.പിയാണുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിരല്‍ചൂണ്ടിയ അതേ വസ്തുത തന്നെയാണ് മുലായംസിങ്ങിന്റെ പ്രസ്താവനയിലും കാണാനാവുക. ദേശീയ ജീവിതത്തിന്റെ നാനാതുറകളില്‍ അതീവ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശാക്തീകരണവും തദ്വാര വികസനവും ഉറപ്പുവരുത്തണമെങ്കില്‍ നിയമനിര്‍മാണവേദികളില്‍ അവക്ക് അര്‍ഹമായ പങ്ക് ലഭിച്ചേ തീരൂ. പക്ഷേ, സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി അര്‍ഹിക്കുന്നതിന്റെ പകുതി പോലുമില്ല. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം പേരിനുപോലും ഇല്ല. ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നാമമാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. മുസ്‌ലിം ജനസംഖ്യ ഗണ്യമായുള്ള അസം, പശ്ചിമബംഗാള്‍, യു.പി, ബിഹാര്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും അവരുടെ നിയമസഭാ പ്രാതിനിധ്യം അര്‍ഹിക്കുന്നതിനേക്കാള്‍ കുറവോ വളരെ കുറവോ ആണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംഘ്പരിവാര്‍ ഒഴികെ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഈ കക്ഷികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അണ്ടിയോടടുത്താല്‍ അറിയാം മാങ്ങയുടെ പുളി എന്ന് പറഞ്ഞപോലെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ അറിഞ്ഞു മതേതര പാര്‍ട്ടികളുടെ ന്യൂനപക്ഷ പ്രേമം.
പശ്ചിമബംഗാളില്‍ ഇത്തവണ ഭരണകുത്തക നഷ്ടപ്പെടുമെന്ന ഭീതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ മുസ്‌ലിം പേരുകള്‍ സ്ഥലം പിടിച്ചിട്ടുണ്ട്. അതിനെ നേരിടാന്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. കേരളത്തിലും ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം അവഗണിക്കപ്പെട്ടിട്ടില്ല. അതേസമയം യു.ഡി.എഫിലെ ഒന്നാംപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന മുസ്‌ലിം നേതാക്കളെയും യുവാക്കളെയും ഒരുപോലെ തഴഞ്ഞു എന്ന മുറവിളി ശക്തമാണ്. പാര്‍ട്ടി വക്താവ് എം.എം. ഹസന്‍ മുതല്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് വരെ വെട്ടിനിരത്തപ്പെട്ടു എന്നാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയരുന്ന പ്രതിഷേധം. ചിലേടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഈ അവഗണനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. നായര്‍ സമുദായവും ക്രിസ്ത്യന്‍ സമൂഹവും കോണ്‍ഗ്രസ് പട്ടികയില്‍ അര്‍ഹിക്കുന്നതിലധികം നേടിയെടുത്തപ്പോള്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുന്നതിന്റെ പകുതിപോലും ലഭിച്ചില്ലെന്നാണ് പരാതി. പട്ടികയില്‍ ഇടംപിടിച്ച മുസ്‌ലിം കോണ്‍ഗ്രസുകാരില്‍തന്നെ മുക്കാലേമുണ്ടാണിയും തോല്‍വി സുനിശ്ചിതമായ മണ്ഡലങ്ങളിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്‌ലിം ലീഗ് യു.ഡി.എഫിലുള്ള സ്ഥിതിക്ക് ഇത്രയേ പ്രായോഗികമാവൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള മറുപടി. എന്നാല്‍, പിന്നെ മുസ്‌ലിം കോണ്‍ഗ്രസുകാരൊക്കെ പാര്‍ട്ടി വിട്ട് ലീഗില്‍ ചേക്കേറുകയാണോ വേണ്ടത് എന്നാണ് രോഷാകുലരുടെ ചോദ്യം. കേരള കോണ്‍ഗ്രസ് പട്ടികയില്‍ മുഴുക്കെ ക്രിസ്ത്യാനികള്‍ നിറഞ്ഞിട്ടും അവരോടെന്തുകൊണ്ട് കോണ്‍ഗ്രസിന് വ്യത്യസ്തമായ സമീപനം എന്നുമവര്‍ ചോദിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയം അറിയുന്നവര്‍ക്ക് ഇതിലൊന്നും അദ്ഭുതമില്ല. മഹാനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ. മൊയ്തു മൗലവി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സി.കെ. ഗോവിന്ദന്‍നായരോട് തോറ്റുതൊപ്പിയിട്ടതാണല്ലോ കേരളത്തിലെ കോണ്‍ഗ്രസിന്റെ പാരമ്പര്യം.
മതേതരത്വത്തെക്കുറിച്ച ഹിമാലയന്‍ അവകാശവാദങ്ങള്‍ക്കൊരു കുറവും ഇല്ലെങ്കിലും ജാതി-സമുദായ സമവാക്യങ്ങള്‍ തന്നെയാണ് ഇന്നും മതേതര പാര്‍ട്ടികളെ നിയന്ത്രിക്കുന്ന ശക്തമായ ഘടകം. ലിംഗസമത്വത്തെ പറ്റിയുള്ള പ്രഘോഷങ്ങളെ പരിഹസിച്ചുകൊണ്ട് സ്ഥാനാര്‍ഥി പട്ടികയിലെ പരമദയനീയമായ സ്ത്രീ പ്രാതിനിധ്യം അനാവരണം ചെയ്യുന്ന വൈരുധ്യം പോലെത്തന്നെ. യു.ഡി.എഫിന്റെ 140 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ വെറും അഞ്ച് ശതമാനമാണ് സോണിയഗാന്ധിയുടെ വര്‍ഗത്തിന്; ഇടതുപട്ടികയില്‍ 10 ശതമാനവും. പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണത്തിനായി മാനംമുട്ടെ ഒച്ചവെച്ച് തൊണ്ടയടച്ചവരുടെ നഗ്‌നമായ കാപട്യത്തിന് ഇതില്‍പരം സാക്ഷ്യം വേണോ? യാഥാസ്ഥിതിക മതപണ്ഡിത കൂട്ടായ്മകളാവുന്ന അമ്മിയുടെ ചുവട്ടില്‍ വാല്‍ കുടുങ്ങിപോയ മതേതര മുസ്‌ലിംലീഗിന്റെ 24 അംഗ പട്ടികയില്‍, കണേ്ണറിന്‌പോലും ഒരു നൂര്‍ബീനയോ മറിയുമ്മയോ കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ലിസ്റ്റും നൂറുശതമാനം സ്ത്രീ മുക്തമാണെന്നഭിമാനിക്കാം. അതിനാല്‍ കാര്യം വ്യക്തവും സംശയാതീതവുമാണ്. സംവരണം നിയമം മൂലം കൊണ്ടുവന്നാല്‍ മാത്രമേ സ്ത്രീകള്‍ക്കായാലും മുസ്‌ലിം ന്യൂനപക്ഷത്തിനായാലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കൂ. അധികാരം നാളിതുവരെ കൈയടക്കിവെച്ചിരിക്കുന്ന പുരുഷന്മാരാകട്ടെ, മുന്നാക്ക സമുദായങ്ങളാകട്ടെ നിയമം മൂലം നിര്‍ബന്ധിക്കപ്പെട്ടാലല്ലാതെ വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിക്കുന്ന പ്രശ്‌നമില്ല. പട്ടികജാതി-പട്ടികവര്‍ഗ സംവരണം അനിശ്ചിതമായി നീണ്ടുപോവുന്നതിന്റെ കാരണവും ഇതുതന്നെ. 33 ശതമാനം സ്ത്രീ സംവരണം വ്യവസ്ഥ ചെയ്യുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അതിനുള്ളില്‍ പ്രത്യേക ക്വോട്ട വേണ്ട ആവശ്യത്തിന്റെ പ്രസക്തി ഇനിയാര്‍ക്കും ചോദ്യം ചെയ്യാനുമാവില്ല.
‘ഞങ്ങള്‍ ഭയത്തെ മറികടന്നിരിക്കുന്നു’ ഫേസ് ടു ഫേസ് / അസ്മ മഹ്ഫൂസ് അസ്മ മഹ്ഫൂസ്
Posted by
Unknown
http://www.doolnews.com/egyptian-activist-asm - 26-02-2011
വിപ്ലവം സാധാരണ ഒരു തെരുവിന്റെ അറ്റത്തു നിന്നാണ് തുടങ്ങുക. പിന്നെ ജനങ്ങളുടെ ഉത്സവമായി മാറും. പക്ഷേ, ഈജിപ്തിലെ വിപ്ലവം തുടങ്ങിയത് തെരുവിലല്ല. ശരിക്കു പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍. ആ വിപ്ലവത്തിന് തീ പകര്‍ന്നത് ഒരു ഇരുപത്തിയാറുകാരിയായിരുന്നു അസ്മ മഹ്ഫൂസ്.
ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിന്റെയൂം ഫെയ്‌സ് ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെയും മുഴുവന്‍ സാധ്യതകളും അസ്മ വിപ്ലവത്തിനായി ഉപയോഗപ്പെടുത്തി. രാജ്യത്ത് നിലനിന്ന അന്തരീക്ഷം മുന്നേറ്റത്തിന് പക്വമാണ് എന്നു തിരിച്ചറിഞ്ഞ അവര്‍ ജനങ്ങളെ തെരുവിലേക്ക് നയിച്ചു.
മറ്റേതൊരു ഈജിപ്തുകാരിയെയും പോലെ തന്നെയാണ് അസ്മയും. ഒരു സാധരണക്കാരി. കാഴ്ചയില്‍ എടുത്തു പറയാന്‍ ഒന്നുമില്ല. ആകര്‍ഷകമായ മുഖം. അധികം ഉയരമില്ല. കണ്ണടയും ശിരോവസ്ത്രവും ധരിച്ച വെളുത്തനിറമുള്ളവള്‍. പക്ഷേ, ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കരുത്തുള്ള വാക്കുകള്‍ അസ്മ ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്നു. ആ വാക്കുകളില്‍ നിന്ന് പ്രതിഷേധം കാട്ടുതീയായി പടര്‍ന്നു.
1985 ലാണ് അസ്മയുടെ ജനനം. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. 2008 ഏപ്രില്‍ 6 ന് ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കത്തെ പിന്തുണച്ചുകൊണ്ടാണ് അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രചരണ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.
കെയ്‌റോയിലെ അസ്ഹാര്‍ഖ് അല്‍ അസ്‌വാത് ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഇസം ഫാദലുമായി നടത്തിയ അഭുഖത്തില്‍, ഹൂസ്‌നി മുബാരകിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ കലാപത്തിന് താന്‍ എങ്ങനെ തുടക്കമിട്ടുവെന്ന് അസ്മ വ്യക്തമാക്കുന്നു. മുബാറക് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്.
എങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് താങ്കള്‍ കടന്നുവന്നത്?
2008 മാര്‍ച്ചിലാണ് ഞാനാദ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ഏപ്രില്‍ ആറിന് ഈജിപ്തിലെമ്പാടുമായി നടന്ന പൊതു പണിമുടക്ക് തുടങ്ങുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായിക്കൊണ്ടായിരുന്നു അത്. ആ സമരം ഇന്റര്‍നെറ്റിലാണ് തുടങ്ങുന്നത്. സമരത്തെ തുടര്‍ന്ന് എപ്രില്‍ ആറ് പ്രസ്ഥാനത്തിന് ഞങ്ങള്‍ രൂപംകൊടുത്തു. പണിമുടക്ക് നടന്ന തീയതിയില്‍ നിന്നാണ് ഞങ്ങള്‍ പ്രസ്ഥാനത്തിന് പേര് കണ്ടെത്തിയത്. ആ സമയത്ത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല.
രാഷ്ട്രീയ അനുഭവസമ്പത്തിലായ്മ എങ്ങനെയാണ് താങ്കള്‍ പരിഹരിച്ചത്?
രാഷ്ട്രീയ അനുഭവസമ്പത്തുള്ളവര്‍ അതില്ലാത്ത അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പ്രസഥാനത്തിന്റെ ഭാഗമായിരുന്നു അത്. അനുഭവ സമ്പത്തുള്ളവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രയോഗത്തിലൂടെയും രാഷ്ട്രീയപ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റ് ആള്‍ക്കാരുമായുള്ള അടുത്ത ബന്ധത്തിലൂടെയും ഞാന്‍ പല കാര്യങ്ങളും പഠിച്ചു.
പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഞാന്‍ ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. ആളുകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ ലഘുലേഖകള്‍. ആ മേഖലകളില്‍ ഞാന്‍ ചെറുപ്പക്കാരോട് അവരുടെ അവകാശങ്ങളെപ്പറ്റിയും അവരുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെപ്പറ്റിയും പറഞ്ഞു.
പശ്ചിമേഷ്യയിലെമ്പാടും ആളുകള്‍ ഭരണാധികാരത്തോട് പ്രതിഷേധിച്ച് തീകൊളുത്തി ആത്മാഹൂതി ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് ഞാനും പ്രസ്ഥാനത്തിലെ ചില അംഗങ്ങളും തഹ്‌രീര്‍ ചത്വരത്തില്‍ ചെന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സുരക്ഷാ സേന ഞങ്ങളെ തടഞ്ഞു. സേന ചത്വരത്തില്‍ നിന്ന് ഞങ്ങളെ നീക്കം ചെയ്തു.
ഇതെന്നെ ചിന്തിപ്പിച്ചു. സ്വന്തം ശബ്ദത്തിലും രൂപത്തിലും ഒരു വീഡിയോ ചിത്രം ചിത്രീകരിക്കുന്നതിനെപ്പറ്റി ഞാനാലോചിച്ചു. ജനുവരി 25 ന് തഹ്‌രീര്‍ ചത്വരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നല്‍കിയത്. നേരിട്ട് ആളുകളുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുള്ളിടത്തോളം ഒരു വീഡിയോ ആണ് നല്ല സാധ്യത എന്നു തോന്നി.
ജനുവരി 25 ന് തന്റെ അന്തസും അവകാശങ്ങളെയും സംരക്ഷിക്കുന്ന ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയായിരിക്കും ഞാന്‍ എന്ന് ആ വീഡിയോയയില്‍ വ്യക്തമാക്കി. ഈ രാജ്യത്തെപ്പറ്റി ആകുലപ്പെടുന്നവരെല്ലാം എനിക്കൊപ്പം തഹ്‌രീര്‍ ചത്വരത്തില്‍ 25ന് വരിക. ഞാനാ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ ഇന്റര്‍നെറ്റില്‍ പ്രക്ഷേപണം ചെയ്തു. ആ വീഡിയോ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും മുമ്പൊന്നുമില്ലാത്ത വിധം പ്രചാരം നേടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അതിനെ തുടര്‍ന്ന്, പ്രതിഷേധ ദിനത്തിന് മുമ്പായി നാലു വീഡിയോകളും കൂടി ഞാന്‍ നിര്‍മിച്ചു.
ജനുവരി 25 ന് താങ്കള്‍ എവിടെയായിരുന്നു? പ്രതിഷേധത്തില്‍ എന്തു പങ്കാണ് വഹിച്ചത്?
ഞാന്‍ അന്ന് ബുര്‍ലാഖ് ദര്‍കുറിലെ തെരുവിലേക്ക് പോയി. അവിടെ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കൊപ്പം ഞാനും പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. അതേ സമയം മറ്റ് മേഖലകളിലും മറ്റുള്ളവര്‍ ഇതു തന്നെ ചെയ്യാന്‍ തുടങ്ങി. ഒന്നിച്ചുകൂടിയപ്പോള്‍ ഞങ്ങള്‍ ഈജിപ്തിന്റെ പതാക ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങുകയും ചെയ്തു.
വളരെയധികം ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നത് അത്ഭുതപ്പെടുത്തി. ഇത് ഞങ്ങളെ പ്രകടനം നടത്താന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ ഗമാത് അല്‍ ഡാവല്‍ അല്‍ അറേബ്യ തെരുവിലൂടെ താഴോട്ട് നീങ്ങി. ആളുകള്‍ വര്‍ധിതമായ തോതില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ മുസ്തഫ മുഹമ്മദ് പള്ളിക്കു സമീപം അല്‍പം നേരെ നിന്നു. പിന്നെ പ്രകടനം തഹ്‌രീര്‍ ചത്വരത്തിലേക്ക് നയിച്ചു. വളയെധികം പ്രകടനങ്ങള്‍ പല മേഖങ്ങളില്‍ നിന്നായി അവിടേക്ക് വന്നുകൊണ്ടിരുന്നു.
അങ്ങനെയാണ് ഞങ്ങള്‍ തഹ്‌രീര്‍ ചത്വരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതാണ്ട് പുലര്‍ച്ചെ രണ്ടിന് ഞങ്ങളെ കണ്ണീര്‍വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളുമായി സുരക്ഷാ സേനകള്‍ ആക്രമിച്ചു. സേന ഞങ്ങളെ തിരക്കേറിയ കെയറേ നഗരത്തിലെ തെരുവുകളിലൂടെ തുരത്തി.
വെള്ളിയാഴ്ച പ്രകടനങ്ങള്‍ മിക്ക ഈജിപ്ഷ്യന്‍ ചത്വരങ്ങളിലും തെരുവുകളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം തുടങ്ങി. ഞാന്‍ ഏപ്രില്‍ ആറ് പ്രസ്ഥാനത്തിലെ ചില അംഗങ്ങളെ കണ്ടു. ഞങ്ങള്‍ വളരെയധികം ആളുകള്‍ക്കൊപ്പം മുസ്തഫ മുഹമ്മദ് പള്ളിക്കുമുമ്പല്‍ പ്രതിഷേധപ്രകടനം തുടങ്ങി. ഞങ്ങള്‍ തഹ്‌രീര്‍ ചത്വരത്തിലേക്ക് നീങ്ങി.
തഹ്‌രീര്‍ ചത്വരത്തിനും കെയ്‌റോയിലെ ദോക്കി മേഖലയ്ക്കും മധ്യത്തിലുള്ള ഈജിപ്ഷ്യന്‍ ഓപ്പറ ഹൗസിന് അടുത്തെത്തയപ്പോള്‍ വളരെയധികം വരുന്ന സുരക്ഷാ സംവിധാനങ്ങളെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു കവചിത വാഹനങ്ങള്‍, കലാപ പൊലീസ്, കേന്ദ്ര സുരക്ഷാ പട്ടാളം. അവര്‍ ഞങ്ങളെ കടുത്ത രീതിയില്‍ മര്‍ദിക്കാന്‍ തുടങ്ങി. കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും പ്രയോഗിച്ചു.
ചെറുപ്പക്കാര്‍ കണ്‍മുന്നില്‍ മരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ കരയുകയായിരുന്നു ആ സമയത്ത്. വല്ലാതെ ഭയക്കുകയും ചെയ്തു. പിന്നോട്ടുപോകരുതെന്ന് ഞാന്‍ സ്വയം പറഞ്ഞു. കാരണം ഈ ചെറുപ്പക്കാരുടെ ചോര പാഴാവരുത്. ഞങ്ങളില്‍ പലരും ചെറുത്തു നിന്നു. പലരും പലയാനം ചെയ്തു. പക്ഷേ, അവസാനം ഞങ്ങള്‍ക്ക് തഹ്‌രീര്‍ ചത്വരത്തില്‍ എത്താനായി. അവിടം നിയന്ത്രണത്തിലാക്കാനും.
സ്വന്തം ആഹ്വാനം ഈജിപ്തിലെമ്പാടും വലിയ ജനകീയ പ്രതിഷേധമായി മാറുമ്പോള്‍ വ്യക്തിപരമായി എന്താണ് അനുഭവപ്പെട്ടത്?
വെള്ളിയാഴ്ച രാത്രി പൊലീസിനെ തെരുവുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് പ്രതിഷേധം ഒരു ബഹുജന വിപ്ലവമായി മാറിയെന്നത് തിരിച്ചറിയുന്നത്. ആഹ്വാനം നല്‍കുമ്പോള്‍ 10,000ത്തിലധികം ആളുകള്‍ പ്രതിഷേധവുമായി വരുമെന്ന് ഒരിക്കലും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല.
ചില പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ക്കിടയില്‍ എന്നെ കണ്ടു തിരിച്ചറിഞ്ഞു. ‘നിങ്ങളല്ലേ ആ വിഡിയോയില്‍ ഉണ്ടായിരുന്നത്? ഞങ്ങള്‍ തെരുവിലേക്ക് വന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ വിഡിയോയില്‍ പറഞ്ഞ് ഞങ്ങളെ വലുതായി ചലിപ്പിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ വന്നത്”എന്നിങ്ങനെ ആളുകള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഞാനെന്റെ രാജ്യത്തിനും ജനങ്ങള്‍ക്കുംവേണ്ടി ചിലതെല്ലാം നേടി എന്ന് തോന്നി.
എങ്ങനെയാണ് വീട്ടിലുള്ളവര്‍ താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നോക്കിക്കണ്ടത്? പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം?
ഏതൊരു ഈജിപ്ഷ്യന്‍ കുടുംബത്തെയും പോലെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നില്‍ വിമുഖതയുള്ളവരായിരുന്നു വീട്ടുകാര്‍. അവരെപ്പോഴും എന്നെ ഉപദേശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. ”നീയൊരു പെണ്‍കുട്ടിയാണ്, കഠിനമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ ആളല്ല”. അവരുടെ സമ്മര്‍ദം എന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ അവര്‍ക്കൊപ്പം കൂടുതല്‍ സമയം എനിക്ക് തങ്ങേണ്ടിവന്നു.
എപ്രില്‍ ആറ് യുവജന പ്രസ്ഥാനത്തിന്റെ മാധ്യമ വക്താവ് എന്ന പദവിപോലും എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അതിനാല്‍ പ്രസ്ഥാനത്തിലെ സാധാരണ അംഗമായി ഞാന്‍ തുടര്‍ന്നു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അവര്‍ക്കെല്ലാം വലിയ സന്തോഷം തോന്നി. ‘ഞങ്ങള്‍ക്ക് നിന്നെപ്പറ്റി അഭിമാനമുണ്ട്’ എന്നവര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു? പ്രതിഷേധത്തിന് എതൊക്കെ വിദേശ രാജ്യങ്ങളാണ് സഹായം നല്‍കുന്നത്?
ഈ ആരോപണം ഭരണകൂട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണ് അത്. അഭൂതപൂര്‍വമായി സമരത്തോട് ജനങ്ങള്‍ പ്രകടിപ്പിച്ച പിന്തുണയെ ജനങ്ങള്‍ക്കെതിരായി തിരിക്കാനുള്ള നീക്കമായിരുന്നു അത്. ചിലര്‍ പറഞ്ഞു അമേരിക്ക ഞങ്ങള്‍ക്ക് സാമ്പത്തികം നല്‍കുന്നുവെന്ന്. വേറെ ചിലര്‍ പറഞ്ഞു ഇറാന്‍ പണം നല്‍കുന്നുവവെന്ന്.
അഭിമാനത്തോടെ തന്നെ പറയട്ടെ, ഞങ്ങള്‍ സ്വന്തമായിട്ടാണ് പണം കണ്ടെത്തുന്നത്. പണം അംഗങ്ങളുടെ സംഭാവനയാണ്. ഞങ്ങള്‍ ആഭ്യന്തരമായോ വിദേശത്തുനിന്നോ ഒരു സാമ്പത്തിക സഹായവും പറ്റുന്നില്ല. ഞങ്ങള്‍ ആസ്ഥാനമില്ല. ഞങ്ങള്‍ എവിടെയും വച്ചു കൂടിക്കാണുന്നു. ഞങ്ങള്‍ മനുഷ്യാവകാശ സംഘടനകളിലും കഫേകളിലും വച്ചു കാണുന്നു.
ലഘുലേഖകള്‍ക്കും ബാനറുകള്‍ക്കും ആവശ്യമായ തുക ഞങ്ങള്‍ തന്നെ എടുക്കുന്നു. തഹ്‌രീര്‍ ചത്വരത്തിലെ പ്രതിഷേധങ്ങളുടെ ഫണ്ടും അങ്ങനെ തന്നെയാണ്. ചിലര്‍ പറഞ്ഞു പ്രശസ്ത റസ്‌റ്റോറന്റായ ‘കെന്റൂക്കി’ പ്രതിഷേധക്കാര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നുവെന്ന്. അത് അസംബന്ധമായ വാദമാണ്. പ്രതിഷേധം തുടങ്ങിയതിനുശേഷം എല്ലാ റെസ്‌റ്റോറന്റുകളും പ്രവര്‍ത്തനം നിര്‍ത്തി. പ്രതിഷേധം തുടങ്ങിയശേഷം ഏറ്റവും വില കൂടിയ ഭക്ഷണം എന്നത് ജനപ്രിയമായ കോഷാരി മാത്രമാണ്. അത് പ്രതിഷേധക്കാര്‍ സ്വന്തം പണംകൊടുത്താണ് മേടിക്കുന്നതും.
പ്രതിഷേധം തുടരുകയാണ്. നിങ്ങളുടെ പ്രധാന ആവശ്യം ഇതുവരെ നടന്നിട്ടില്ല, അതായത് പ്രസിഡന്റ് മുബാരക് സ്ഥാനമൊഴിയണമെന്ന ആവശ്യം. എന്തായിരിക്കും ഈ സമരത്തിന്റെ അനന്തരഫലം?
പ്രതിഷേധക്കാര്‍ മാത്രമല്ല, എല്ലാ ഈജിപ്തുകാരും ഭയത്തെ മറികടന്നിരിക്കുന്നു. അതായത് ഭയം എന്ന പ്രതിബന്ധത്തെ. അതിനാല്‍ ഞാനൊരൊറ്റ കാര്യം മാത്രമേ ഞങ്ങള്‍ അനന്തര ഫലമായി പ്രതീക്ഷിക്കുന്നുള്ളൂ അതായത് മുബാറക് അധികാരത്തില്‍ നിന്ന് ഒഴിയുക. അതുവരെ പ്രതിഷേധം തുടരും.
കുറിപ്പ്: ഈജിപ്ത് പ്രസിഡന്റും സേച്ഛാധിപതിയുമായി ഹുസ്‌നി മുബാറക് സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ അഭിമുഖം നടന്നത്.
മൊഴിമാറ്റം: ബിജുരാജ്
Subscribe to:
Posts (Atom)